ചെന്നൈ ∙ ട്രെയിൻ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള കവച് സുരക്ഷാ സംവിധാനം 2,261 കിലോമീറ്റർ പാതയിൽ നടപ്പാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഹൈ ഡെൻസിറ്റി നെറ്റ്‌വർക് (271 കി.മീ), ഹൈ യൂട്ടിലൈസ്ഡ് നെറ്റ്‌വർക് (1945 കി.മീ) എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണു പദ്ധതി നടപ്പാക്കുന്നത്. 
പാലക്കാട് ഡിവിഷനിൽ പോത്തന്നൂർ–പാലക്കാട്–ഷൊർണൂർ (95.88 കി.മീ) റൂട്ടിലും തിരുവനന്തപുരം ഡിവിഷനിൽ ഷൊർണൂർ– എറണാകുളം (106.85 കി.മീ), എറണാകുളം– കോട്ടയം–കായംകുളം (114.65 കി.മീ), എറണാകുളം– ആലപ്പുഴ- കായംകുളം (100.34 കി.മീ), കായംകുളം– തിരുവനന്തപുരം (105.33 കി.മീ), തിരുവനന്തപുരം– നാഗർകോവിൽ (86.54 കി.മീ) റൂട്ടിലുമാണ്  നടപ്പാക്കുന്നത്.  
ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ തടയുക, ചുവപ്പ് സിഗ്‌നൽ മറികടന്നു പോകുന്ന ട്രെയിനുകൾ സുരക്ഷിതമായി നിർത്തുക, അമിത വേഗം നിയന്ത്രിക്കുക എന്നിവയ്ക്കായാണ് കവച് നടപ്പാക്കുന്നത്. ട്രെയിൻ വേഗനിയന്ത്രണം ലംഘിച്ചാൽ ബ്രേക്കിങ് സംവിധാനം സ്വയം പ്രവർത്തിക്കും. ട്രെയിനുകൾക്ക് അടിയിലും റെയിലുകൾക്ക് ഇടയിലുമാണ് കവച് സ്ഥാപിക്കുക. റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷന്റെ (ആർഡിഎസ്ഒ) നേതൃത്വത്തിലാണു വികസിപ്പിച്ചത്.
Southern Railway informed that implementing Kavach also in Kerala
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം.…

വരുന്നു, എട്ട്‌ റോഡിന്റെ വീതിയിൽ ആകാശലോബി

രാജ്യത്തെ രണ്ടാമത്തെ ഏറ്റവുംവീതിയേറിയ ആകാശലോബി കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്നിരിക്കെ, അത്തരം എട്ടുറോഡ്…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…