നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. മാട്ടായയില്‍ നിന്നാണ് പിടിയിലായത്. വിവരം ആലത്തൂര്‍ ഡിവൈഎസ്പി സ്ഥിരീകരിച്ചു. പ്രതിയെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

അയാളുടെ വീട്ടിനടുത്തേക്ക് വരുമെന്നറിയാമായിരുന്നുവെന്നും അയാള്‍ക്ക് വിശപ്പ് സഹിക്കില്ലെന്ന് അറിയാമായിരുന്നുവെന്നും ഡിവൈഎസ്പി പ്രതികരിച്ചു. അവിടെ നിന്നാണ് പിടിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ട്രൈക്കര്‍ ടീം അവിടെയുണ്ടായിരുന്നു. അവരാണ് പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ ചേട്ടന്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. ഇന്ന് ചെന്താമര ഭക്ഷണം കഴിക്കാന്‍ വരുമെന്ന് ഇയാളാണ് പറഞ്ഞത്. പൊലീസ് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു. ഇയാള്‍ വന്നു പെട്ടു – അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനു മുന്നില്‍ പൊതു ജനങ്ങളുടെ വ്യാപക പ്രതിഷേധം. ജനങ്ങള്‍ക്ക് നേരെ പൊലീസ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഗേറ്റ് തള്ളിത്തുറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു.

Chenthamara was taken to custody

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…