കോഴിക്കോട്:സർവേ നടത്തുന്നതിന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ സർവേയർമാരെ സസ്പൻഡ് ചെയ്തു.ഉള്ളിയേരി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കായി ഹെഡ് സർവേയറുടെ അധിക ചുമതലയുള്ള ഒന്നാം തരം സർവേയർ എൻ.കെ. മു
ഹമ്മദ്, രണ്ടാംതരം സർവേയർ കെ.എം. ബിജേഷ് എന്നിവരെയാണ് വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ സസ്പൻഡ് ചെയ്തത്.

മൊടക്കല്ലൂർ നടുത്തലയ്ക്കൽ രാജന്റെ അനുജൻ സത്യന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ 45 സെന്റ് ഭൂമി ഡിജിറ്റൽ സർവേ നടത്തിയപ്പോൾ അളവ് കുറഞ്ഞെന്നും കുറവ് പരിഹരിക്കുന്നതിന് വീണ്ടും സർവേ നടത്തുന്നതിനുള്ള ചെലവ് എന്നും പറഞ്ഞ് ഒന്നാം പ്രതിയായ എൻ.കെ. മുഹമ്മദ് പരാതിക്കാരനിൽനിന്ന് 15,000 രൂപ രണ്ടു തവണയായി കൈപ്പറ്റി.

പിന്നീട് സ്ഥലം സർവേ നടത്തുന്നതിന് 10,000 രൂപ രണ്ടാം പ്രതിയും ആവശ്യപ്പെട്ടു.ഇതേ
ആവശ്യത്തിന് മുഹമ്മദ് പരാതിക്കാരനെ വിളിച്ച് വീണ്ടും 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.തുടർന്ന് രാജൻ വിജിലൻസി
ൽ പരാതി നൽകുകയായിരുന്നു. കൈക്കൂലി നേരിൽ ക പറ്റുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…